Connect with us

National

വിശപ്പ് സഹിക്കാനാകാതെ മണ്ണ് തിന്ന രണ്ട് വയസുകാരി മരിച്ചു

Published

|

Last Updated

അനന്തപൂര്‍: വിശപ്പ് സഹിക്കാന്‍ കഴിയാതെ മണ്ണ് വാരിതിന്ന രണ്ട് വയസുകാരി മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് അന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ സംഭവം. വെണ്ണല കുട്ടിയാണ് മരിച്ചത്.

പോഷകാഹാര കുറവും, ദാരിദ്രവുമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അമ്മായി നാഗമണിക്കും അവരുടെ ഭര്‍ത്താവ് മഹേഷിനും ഒപ്പമാണ് വെണ്ണല താമസിച്ചിരുന്നത്. ഇവരുടെ മകനായിരുന്ന മൂന്ന് വയസുകാരന്‍ ബാബു ആറ് മാസം മുന്‍പ് പോഷകാഹാര കുറവ് മൂലം മരിച്ചിരുന്നു.കുട്ടി വിശപ്പിനാല്‍ മണ്ണ് തിന്നുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അയല്‍ക്കാര്‍ പരാതി അറിയിച്ചതോടെയാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത്.രക്ഷിതാക്കളുടെ ഉത്തരവാദിത്വമില്ലായ്മയാണ് കുട്ടിയുടെ മരണത്തിനും ദാരിദ്രത്തിനും കാരണം എന്നാണ് പോലീസ് പറയുന്നത്. ഈ കുടുംബത്തിലെ പുരുഷനും, സ്ത്രീകളും മദ്യത്തിന് അടിമകളാണ് .ഇവര്‍ ഭക്ഷണം പോലും കാര്യമായി വീട്ടില്‍ പാകം ചെയ്യാറില്ലെന്നാണ് റിപ്പോര്‍ട്ട്.

Latest