Connect with us

National

ബീഹാറിലെ അഭയ കേന്ദ്രത്തില്‍ 11 പെണ്‍കുട്ടികള്‍കൂടി കൊല്ലപ്പെട്ടിരിക്കാമെന്ന് സിബിഐ

Published

|

Last Updated

പാറ്റ്‌ന: ബീഹാറിലെ അഭയ കേന്ദ്രത്തില്‍ 11 പെണ്‍കുട്ടികള്‍കൂടി കൊല്ലപ്പെട്ടിരിക്കാമെന്ന് സിബിഐ. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം പറയുന്നത്. സമീപത്തെ ശ്മശാനത്തില്‍നിന്നും പെണ്‍കുട്ടികളുടേതെന്ന് കരുതുന്ന എല്ലുകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സിബിഐ പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

കേസിലെ പ്രധാന പ്രതി ബ്രജേഷ് താക്കൂറും സംഘവും ചേര്‍ന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുസാഫര്‍പുരില്‍ എന്‍ജിഒ നടത്തുന്ന അഭയ കേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.