Connect with us

National

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ വീട് ആക്രമിച്ചുവെന്ന് പരാതി; ഭാര്യ അറസ്റ്റില്‍

Published

|

Last Updated

ലക്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ വീട്ടില്‍ അതിക്രമം നടത്തിയെന്ന കേസില്‍ ഭാര്യ ഹസിന്‍ ജഹാനെ യു പി പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഷഹാസ്പൂരിലെ അലിനഗര്‍ പ്രദേശത്തുള്ള ഷമിയുടെ വീട്ടിലെത്തിയ ഹസിന്‍ ആക്രമണം നടത്തിയെന്നും ഷമിയുടെ മാതാവ് തടയാന്‍ ശ്രമിച്ചെങ്കിലും വിഫലമായെന്നുമാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, തന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ പോകാന്‍ തനിക്ക് അവകാശമുണ്ടെന്നും ഷമിയുടെ മാതാവ് മോശമായി പെരുമാറിയെന്നുമാണ് ഹസിന്‍ പറയുന്നത്. പോലീസ് അവരുടെ ആരോപണങ്ങള്‍ മാത്രം കേട്ട് ഏകപക്ഷീയ നടപടി സ്വീകരിക്കുകയായിരുന്നു.

നേരത്തെ ഷമിയും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഹസിന്റെ പരാതിയുമായി ബന്ധപ്പെട്ട് ഷമിക്കെതിരെ സ്ത്രീധന പീഡന നിരോധന നിയമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.

Latest