Connect with us

Kerala

അബദ്ധത്തില്‍ സംഭവിച്ചതാണ് , കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ആതിര;മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്

Published

|

Last Updated

ആലപ്പുഴ: പട്ടണക്കാട് പിഞ്ചു കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മ ആതിരയുടെ മൊഴി പുറത്ത്. സംഭവം അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ആതിര പറയുന്നത്. കുഞ്ഞ് കരഞ്ഞപ്പോള്‍ പെട്ടന്നുള്ള ദേഷ്യത്തില്‍ മൂക്കും വായയും പൊത്തിപ്പിടിക്കുകയായിരുന്നു. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ആതിരയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞിനെയുമെടുത്ത് ആതിര മുറിയില്‍ കയറിയത്. പിന്നീടാണ് കൊല നടന്നത്. കുഞ്ഞ് മരിച്ചെന്നറിഞ്ഞപ്പോഴും ആതിരയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലായിരുന്നു. ഇതിന് പുറമെ മുമ്പ് കുഞ്ഞിനെ ആതിര ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നതും ഇത് സംബന്ധിച്ച് പോലീസില്‍ പരാതിയുണ്ടായിരുന്നുവെന്നതുമാണ് ആതിരിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാന്‍ പോലീസിന് കഴിയാത്തത്. കൊലക്കുറ്റത്തില്‍നിന്നും രക്ഷപ്പെടാനാണ് ആതിര ശ്രമിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. ആദിഷ കൊല്ലപ്പെട്ട സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും. ശനിയാഴ്ച രാത്രിയാണ് ഒന്നര വയസുള്ള ആദിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

Latest