Connect with us

Kerala

ഒളികാമറ വിവാദം: എം കെ രാഘവന്റെ മൊഴി ജില്ലാ കലക്ടര്‍ രേഖപ്പെടുത്തി

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസിന്റെ കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എം കെ രാഘവനെതിരായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന കേസില്‍ അദ്ദേഹത്തിന്റെ മൊഴി ജില്ലാ കലക്ടര്‍ രേഖപ്പെടുത്തി. രാഘവന്റെ സഹായി ശ്രീകാന്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കലക്ടറുടെ ചേംബറില്‍ വച്ചാണ് ഇരുവരുടെയും മൊഴിയെടുത്തത്. കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് കലക്ടറുടെ നടപടി. രണ്ടു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ തിരഞ്ഞെടുപ്പു കമ്മീഷനു നല്‍കും.

ദേശീയ മാധ്യമം നടത്തിയ ഒളികാമറാ ഓപ്പറേഷനില്‍ രാഘവന്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനും മറ്റുമായുള്ള ചെലവിലേക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന് രാഘവന്‍ ആവശ്യപ്പെടുന്നതായിരുന്നു വീഡിയോ. ഇതിലൂടെ രാഘവന്‍ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ നേതാവ് പി എ മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

രാഘവനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ഇ, അഴിമതി നിരോധന നിയമത്തിലെ 13(1) വകുപ്പുകള്‍ പ്രകാരമാണ് കേസ്. എഡിറ്റിംഗ് നടത്തിയ ശേഷമാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് ആരോപിച്ച് രാഘവനും പരാതി നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest