Connect with us

National

ഹേമന്ദ് കാര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപമേറ്റതിനാലെന്ന് പ്രഗ്യാ സിംഗ് താക്കൂര്‍

Published

|

Last Updated

ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മുംബൈ എടിഎസ് തലവന്‍ ഹേമന്ദ് കാര്‍ക്കരയെ അപമാനിക്കുന്ന പ്രസ്താവനയുമായി മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപ്പാലിനെ ബിജെപി സ്ഥാനാര്‍ഥിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. തന്റെ ശാപമേറ്റതിനാലാണ് കാര്‍ക്കരെ കൊല്ലപ്പെട്ടതെന്ന് പ്രഗ്യ പറഞ്ഞു. നിങ്ങളുടെ അവസാനമായെന്ന് പലവട്ടം താന്‍ കാര്‍ക്കരെയോട് പറഞ്ഞതാണ്. രണ്ട് മാസത്തിനുള്ളില്‍ കാര്‍ക്കരെ കൊല്ലപ്പെട്ടെന്നും പ്രഗ്യ അവകാശപ്പെട്ടു. കാര്‍ക്കരെ ദേശവിരുദ്ധനും മതവിരുദ്ധനും ആയിരുന്നുവെന്നും പ്രഗ്യ ആരോപിച്ചു.

അതേസമയം, പ്രഗ്യയുടെ പ്രസ്താവന വ്യക്തിപരമാണെന്ന് ബിജെപി പ്രതികരിച്ചു. മലേഗാവ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചപ്പോള്‍ ഉണ്ടായ പീഡനങ്ങള്‍ കൊണ്ടാകാം പ്രഗ്യ ഇത് പറഞ്ഞതെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു. പ്രഗ്യയുടെ പ്രസ്താവനക്ക് എതിരെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.

2018ല്‍ 166 പേരുടെ ജീവന്‍ നഷ്ടപ്പെട്ട മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെട്ടത്. മലേഗാവ് സ്‌ഫോടനക്കേസ് അന്വേഷിച്ചിരുന്നത് അദ്ദേഹമായിരുന്നു.

Latest