Connect with us

Kerala

ക്രൂരമര്‍ദനമേറ്റ മൂന്ന് വയസുകാരന്‍ മരിച്ച സംഭവം; മാതാവിനെതിരെ കൊലക്കുറ്റം ചുമത്തി

Published

|

Last Updated

കൊച്ചി: ക്രൂരമര്‍ദനത്തിനിരയായ മൂന്ന് വയസുകാരന്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരെ കൊലക്കുറ്റും ചുമത്തി. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് ഇന്ന് രാവിലെയോടെ കുഞ്ഞിന്റെ മരണത്തിനിടയാക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കള്‍ ഇവരാണോയെന്നും അന്വേഷിക്കും. ഇതിനായി പോലീസിന്റെ ഒരു സംഘം ഝാര്‍ഖണ്ഡിലേക്കും മറ്റൊരു സംഘം ബംഗാളിലേക്കും പോകും.

ഇരു സംസ്ഥാനങ്ങളിലേയും പോലീസുമായി കേരള പോലീസ് ബന്ധപ്പെട്ടു കഴിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യാനായി റിമാന്‍ഡില്‍ കഴിയുന്ന മാതാവ് ഹെനയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയെ സമീപിക്കും. പിതാവിനേയും കൂടുതല്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്‌തേക്കുമെന്നുള്ള സൂചനകളുമുണ്ട്. അനുസരണക്കേട് കാണിച്ചതിനാണ് കുട്ടിയെ മര്‍ദിച്ചതെന്ന് മാതാവ് മൊഴി നല്‍കിയിരുന്നു. കുട്ടിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയും തലക്ക് തടിക്കഷ്ണം ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തിരുന്നു. തലക്കേറ്റ പരുക്കാണ് മരണത്തിനിടയാക്കിയത്.