Connect with us

National

കനിമൊഴിയുടെ വസതിയിലെ റെയ്ഡ്: ഒന്നും കണ്ടെത്താനായില്ല

Published

|

Last Updated

ചെന്നൈ: തൂത്തുക്കുടിയിലെ ഡി എം കെ സ്ഥാനാര്‍ഥി കനിമൊഴിയുടെ വസതിയില്‍ ചൊവ്വാഴ്ച രാത്രി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ല. അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളാണ് കനിമൊഴി. വീട്ടില്‍ കണക്കില്‍ പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് റെയ്ഡ് നടത്തിയത്.

തിരഞ്ഞെടുപ്പു പരാജയം മുന്നില്‍ കണ്ടാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശാനുസരണം ബി ജെ പി സര്‍ക്കാര്‍ ഇത്തരം റെയ്ഡുകള്‍ സംഘടിപ്പിക്കുന്നതെന്ന് മാധ്യമങ്ങളോടു സംസാരിക്കവെ കനിമൊഴി പറഞ്ഞു. നിയമവിരുദ്ധമായ റെയ്ഡാണ് നടത്തിയതെന്നും അവര്‍ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ മരണമെന്ന് വിശേഷിപ്പിച്ച് റെയ്ഡിനെതിരെ ഡി എം കെ അധ്യക്ഷനും കനിമൊഴിയുടെ സഹോദരനുമായ എം കെ സ്റ്റാലിനും രംഗത്തെത്തി.