Connect with us

Gulf

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിലെ കവര്‍ച്ച; നൈജീരിയക്കാര്‍ അറസ്റ്റില്‍

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചില്‍ കവര്‍ച്ച നടത്തിയ അഞ്ച് നൈജീരിയന്‍ പൗരന്മാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ കുറ്റം ചുമത്തി. സ്ഥാപനത്തില്‍ പ്രവൃത്തി സമയത്ത് അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും 23 ലക്ഷം ദിര്‍ഹത്തിന് തുല്യമായ വിവിധ കറന്‍സികള്‍ കവരുകയും ചെയ്തവരാണ് അറസ്റ്റിലായത്. മുഴുവന്‍ പണവും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.

അല്‍ താവുനിലെ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ശാഖയില്‍ ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്ത് കടന്ന ഇവരെ പ്രതിരോധിക്കുന്നതിനിടെ രണ്ട് ജീവനക്കാര്‍ക്ക് പരുക്കേറ്റു. കവര്‍ച്ച നടക്കുമ്പോള്‍ തന്നെ ഒരു ജീവനക്കാരന്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഏഴ് മിനുട്ടിനുള്ളില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും പ്രതികള്‍ പണവുമായി വാഹനത്തില്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് അബൂദബി, റാസല്‍ഖൈമ, അജ്മാന്‍ എമിറേറ്റുകളിലെ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസം സ്ഥാപനത്തില്‍ നിരീക്ഷണം നടത്തിയ ശേഷമാണ് ഇവര്‍ മോഷണത്തിന് പദ്ധതിയിട്ടത്. അര്‍ധരാത്രി സ്ഥാപനം അടയ്ക്കുന്നതിന് തൊട്ടു മുമ്പുള്ള സമയം ഇതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. നാലു പേര്‍ അകത്ത് കയറി പണം കവര്‍ന്നപ്പോള്‍ ഒരാള്‍ വാഹനവുമായി പുറത്ത് കാത്തുനിന്നു. പോലീസ് സ്ഥലത്തെത്തിയാണ് പരുക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Latest