Connect with us

Kerala

സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവം: എസ്പി ഓഫീസിലെ ജീവനക്കാരന്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം : ഭരതന്നൂര്‍ സ്വദേശിയായ സൈനികന്‍ വിശാഖ് ജോലിസ്ഥലത്തു സ്വയം വെടിവച്ചു മരിച്ച സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍. റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനായ ആര്യനാട് ഉഴമല്ക്കല്‍ വിപിന്‍ വിലാസത്തില്‍ അമിതാഭ് ഉദയ്(26)ആണ് അറസ്റ്റിലായത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് . മറ്റൊരു യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലാണ് അതിതാഭ് ഇപ്പോള്‍ .വിശാഖിന്റെ ഭാര്യ നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശി അഞ്ജനക്ക് (22)എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

വിവാഹശേഷം വിശാഖ് ജോലിസ്ഥലത്തേക്കു പോയപ്പോള്‍ അഞ്ജന സ്വന്തം വീട്ടിലേക്കുവന്നു. ഭര്‍ത്തൃവീട്ടില്‍ നിന്നുകൊണ്ടുവന്ന 17 പവന്‍ സ്വര്‍ണം അമിതാഭിനു നല്‍കി. അഞ്ജനയുമായി അടുത്ത സൗഹൃദത്തിലായിരിക്കെ വിശാഖിനെ അമിതാഭ്് ഫോണില്‍ വിളിച്ചു. അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നുമാണ് അറിയിച്ചതെന്നു വിശാഖിന്റെ സഹോദരന്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അമിതാഭിന്റെ ഫോണ്‍ വിളിക്ക് ശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്തതെന്ന പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓഫീസിലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലും അമിതാഭിന് പങ്കുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. രണ്ട് മരണങ്ങളിലും പ്രതിയാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.