Connect with us

National

ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ചു; ബിജെപി വക്താവിന്റെ ദേഹത്ത് കോണ്‍ഗ്രസ് നേതാവ് വെള്ളമൊഴിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ടിവി ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ച ബിജെപി വക്താവിന്റെ ദേഹത്ത് കോണ്‍ഗ്രസ് നേതാവ് വെള്ളമൊഴിച്ചു. കോണ്‍ഗ്രസ് നേതാവായ അലോക് വര്‍മയാണ് ബിജെപി വക്താവ് കെകെ ശര്‍മക്ക് നേരെ വെള്ളം നിറച്ച ഗ്ലാസ് എടുത്തെറിഞ്ഞത്. ഇന്ത്യന്‍ സൈന്യത്തിന്റെ രാഷ്ട്രീയ വത്കരം സംബന്ധിച്ച് ന്യൂസ് 24 ടിവി നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു സംഭവം. ഇന്ത്യന്‍ സേനയെ യുപി മുഖ്യമന്ത്രി യോഗി ആതിദ്യനാഥ് മോദി സേന എന്ന് വിശേഷിപ്പിച്ചതിനെ സംബന്ധിച്ചായിരുന്നു ചര്‍ച്ച.

ബിജെപി സൈന്യത്തെ അപമാനിക്കുകയാണെന്ന് അലോക് പറഞ്ഞു. ഇതിന് മറുപടിയായി ബിജെപി വക്താവ് കെകെ ശര്‍മ അലോകിനെ രാജ്യദ്രോഹിയെന്ന് വിളിച്ചു. അവതാരകന്‍ പലവട്ടം ഇടപെട്ടെങ്കിലും രാജ്യദ്രോഹി വിളി നിരവധി തവണ കെകെ ശര്‍മ ആവര്‍ത്തിച്ചു. ഇതില്‍ ക്ഷുഭിതനായ അലോക് ശര്‍മ കസേരയില്‍നിന്നെഴുന്നേറ്റ് ഗ്ലാസ് വലിച്ചെറിയുകയായിരുന്നു. അവതാരകന്റെ വസ്ത്രത്തിലടക്കം വെള്ളം വീണു. സംഭവത്തില്‍ അലോക് പിന്നീട് മാപ്പ് പറഞ്ഞു. എന്നാല്‍ ബിജെപി വക്താവ് മാപ്പ് പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരേയും ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കി. പിന്നീട് വസ്ത്രം മാറിയ ശേഷമാണ് അവതാരകന്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയത്.