Connect with us

National

റോബര്‍ട്ട് വാദ്രയെ സംബന്ധിച്ച ബി ജെ പി നിലപാട്; വ്യക്തതയില്ലാത്ത വാദവുമായി അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി: വ്യവസായിയും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയെ ജയിലിലടക്കുമെന്ന് ബി ജെ പി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍, അഴിമതിക്കാരെ ജയിലിലാക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും വാദ്ര വന്‍ അഴിമതി നടത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരെ ജയിലിലടക്കുമെന്നതും വാദ്ര അഴിമതി നടത്തിയിട്ടുണ്ടെന്നതുമായ ഞങ്ങളുടെ പരാമര്‍ശങ്ങള്‍ ഒന്നിച്ചു വായിക്കേണ്ടതില്ലെന്നായിരുന്നു ഷായുടെ വിശദീകരണം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഞ്ചു വര്‍ഷം ഭരണത്തിലിരുന്നിട്ടും വാദ്രയെ എന്തുകൊണ്ട് തടവിലാക്കിയില്ല എന്ന ചോദ്യത്തോടു പ്രതികരിക്കവെയാണ് ബി ജെ പി അധ്യക്ഷന്‍ ഇങ്ങനെ പറഞ്ഞത്. ഷായുടെ മറുപടി ടെലിവിഷന്‍ പരിപാടിക്കെത്തിയ കാഴ്ചക്കാരില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കി.

വാദ്രക്കെതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.

Latest