Connect with us

National

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം വിലക്കി; പകര്‍പ്പുകള്‍ പിടിച്ചെടുത്തു

Published

|

Last Updated

ചെന്നൈ: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പുസ്തകം പ്രകാശനം ചെയ്യുന്നത് തിരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കി. എസ് വിജയന്റെ റഫാല്‍: എ സ്‌കാം ദാറ്റ് റോക്ക്ഡ് ദി നേഷന്‍ (റഫാല്‍: രാജ്യത്തെ പിടിച്ചുകുലുക്കിയ കുംഭകോണം) എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാകുമെന്നതിനാല്‍ കമ്മീഷന്‍ വിലക്കിയത്. പ്രകാശനം നടത്താനിരുന്ന കേന്ദ്രത്തില്‍ ചെന്ന് പുസ്തകത്തിന്റെ പകര്‍പ്പുകള്‍ അധികൃതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. നടപടിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനു തന്നെ പരാതി നല്‍കുമെന്നും അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പുസ്തകത്തിന്റെ പ്രസാധകര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകിട്ട് പ്രസാധകരുടെ ചെന്നൈയിലെ ഓഫീസിലാണ് പ്രകാശന കര്‍മം നിശ്ചയിച്ചിരുന്നത്. റഫാല്‍ ഇടപാടിലെ അഴിമതികള്‍ വെളിപ്പെടുത്തിയ ദി ഹിന്ദു പത്രത്തിന്റെ ചെയര്‍മാനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എന്‍ റാമിനെയായിരുന്നു ചടങ്ങില്‍ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്.

തമിഴ്‌നാട് ചീഫ് ഇലക്ടറല്‍ ഓഫീസില്‍ നിന്ന് വിവരം ലഭിച്ച ശേഷം ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നത്.

Latest