Connect with us

National

ദളിത് യുവാവുമായി പ്രണയം: എന്‍ജി.വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി

Published

|

Last Updated

സേലം: ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സേലം കൊണ്ടലാംപെട്ടിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. നെയ്ത്ത് തൊഴിലാളിയായ രാജ്കുമാര്‍(43), ഭാര്യ ശാന്തി(32) മകള്‍ രമ്യ ലോഷിനി(19)എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ രമ്യയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞു. രമ്യയുടേത് ശ്വാസം മുട്ടിച്ചതിനെത്തുടര്‍ന്നുള്ള മരണമാണ്.

കൂട്ട ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് മരണ വീട്ടിലെത്തിയ രമ്യയുടെ കാമുകനെ പോലീസ് ചോദ്യം ചെയ്തു. ദളിത് വിഭാഗത്തില്‍പ്പെട്ട ഇയാള്‍ ബസ് ജീവനക്കാരനാണ. ഇരുവരുടേയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് രമ്യയും മാതാപിതാക്കളും വഴക്കിട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ രമ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. സേലത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനിയായിരുന്നു രമ്യ.

Latest