Connect with us

Kerala

യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവിനും മാതാവിനുമെതിരെ കൊലക്കുറ്റം

Published

|

Last Updated

കൊല്ലം: ഓയൂരില്‍ സ്ത്രീധനപീഡനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ചികിത്സ നിഷേധിച്ചതിനും വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെ മകള്‍ തുഷാര(27) കൊല്ലപ്പെട്ട സംഭവത്തിലാണ് തുഷാരയുടെ ഭര്‍ത്താവ് ചെങ്കുളം പറണ്ടോട് ചുവിള വീട്ടില്‍ ചന്തുലാല്‍, ഇയാളുടെ മാതാവ് ഗീതാലാല്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.

തുഷാരയുടേത് ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയാണ് പോലീസ് ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കോടതിയില്‍ കേസ് തെളിയിക്കാനായാല്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ ലഭിച്ചേക്കാം. കഴിഞ്ഞ 21ന് രാത്രിയാണ് തുഷാര ഭര്‍തൃവീട്ടില്‍ മരിക്കുന്നത്. മരണസമയത്ത് 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ഭാരം. കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും കാരണമാണ് തുഷാര മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest