Connect with us

Kerala

ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: വിദഗ്ധ പഠനവും നിഗമനങ്ങളും വരുന്നത് വരെ ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാര്‍ വി എസ് അച്യുതാനന്ദന്‍. ആലപ്പാടിന് സംഭവിച്ചത് മനസിലാക്കാന്‍ ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ കമ്മിറ്റി പഠനവും ധാരാളം മതിയെന്നും വിഎസ് പറഞ്ഞു.

ധാതുസമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്. കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തീര്‍ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്. ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ടെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

Latest