Connect with us

Kerala

ആര്‍ എസ് എസ് ആക്രമണത്തിനിരയായ മദ്‌റസാധ്യാപകന്റെ നില ഗുരുതരമായി തുടരുന്നു; സഹായമഭ്യര്‍ഥിച്ച് കുടുംബം

Published

|

Last Updated

മഞ്ചേശ്വരം: ശബരിമല യുവതീ പ്രവേശത്തിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആര്‍ എസ് എസ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മദ്‌റസാധ്യാപകന്റെ നില ഗുരുതരമായി തുടരുന്നു. ബായാര്‍ സ്വദേശി കരീം മുസ്‌ലിയാര്‍(40) ആണ് ഗുരുതരാവസ്ഥയിലുള്ളത്.

ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്‌ലിയാര്‍ ബൈക്കില്‍ വരുന്നതിനിടെ ആര്‍ എസ് എസ് സംഘം ആക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് അദ്ദേഹത്തെ ബൈക്കില്‍ നിന്ന് അടിച്ച് താഴെയിട്ടത്. താഴെ വീണ അദ്ദേഹത്തെ ഇരുമ്പ് പൈപ്പുകളും വടികളും ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. കരീം മുസ്‌ലിയാര്‍ ബോധരഹിതനായതോടെയാണ് സംഘം പിന്‍വാങ്ങിയത്. ഏറെനേരം റോഡില്‍ കിടന്ന അദ്ദേഹത്തെ നാട്ടുകാര്‍ ആദ്യം ബന്തിയോട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നില ഗുരുതരമായതോടെ മംഗളൂരു യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റി. കരീം മുസ്‌ലിയാരെ ആക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ കരീം മുസ്‌ലിയാരുടെ തുടര്‍ ചികിത്സക്ക് പണം കണ്ടെത്താനാകാതെ നാട്ടുകാരുടെ സഹായം തേടുകയാണ് ബന്ധുക്കള്‍.

വാഫി അറബിക് കോളജില്‍ പഠിക്കുന്ന രണ്ട് മക്കള്‍ അടങ്ങിയ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ബയാര്‍ ഫ്രന്റ്‌സ് വാട്‌സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സഹായ സമിതി രൂപവത്കരിച്ചത്. ലത്തീഫ് ഫൈസല്‍ ബായാര്‍, നിസാം ഗോള്‍ഡന്‍, സുബൈര്‍, സക്കരിയ ബായാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹായ സമിതി പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ 9895372608.

Latest