Connect with us

Kerala

പോലീസ് സ്‌റ്റേഷനിലേക്ക് ബോംബ് എറിഞ്ഞത് ആര്‍എസ്എസ് നേതാവ്

Published

|

Last Updated

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബ് എറിഞ്ഞത് ആര്‍എസ്എസ് നേതാവ് ആണെന്ന് വ്യക്തമായി. ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍ ബോംബെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്.

നാല് ക്രമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രവീണ്‍ ഒളിലാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. നാല് ബോംബുകളാണ് പ്രവീണ്‍ പോലീസ് സ്‌റ്റേഷനിലേക്കെറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പോലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്.

ഇതോടെ പൊലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു. പോലീസിനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെ ആര്‍എസ്എസ്- സിപിഎം സംഘര്‍ഷം ഇവിടെ ഉണ്ടായി. ഇതിനിടെയിലാണ് പ്രവീണ്‍ ബോബേറ് നടത്തിയത്.

Latest