Connect with us

National

ഗോധ്ര: സക്കിയയുടെ ഹരജി 26ലേക്കു മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗോധ്രയില്‍ 2002ലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെ നിരവധി പേരെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ സക്കിയ ജഫ്രി നല്‍കിയ ഹരജി സുപ്രീം കോടതി 26ലേക്കു മാറ്റി.

കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍. നേതാവ് ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യയാണ് സക്കിയ. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദീപക് ഗുപ്ത എന്നിവര്‍ മുമ്പാകെ കഴിഞ്ഞാഴ്ചയാണ് സക്കിയ ഹരജി നല്‍കിയത്.
കേസന്വേഷിച്ച പ്രത്യേക സംഘം തെളിവില്ലെന്നു വ്യക്തമാക്കി നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ 2017 ഒക്ടോ: അഞ്ചിന് ഗുജറാത്ത് ഹൈക്കോടതി പിന്തുണച്ചതിനെതിരെയാണ് സക്കിയയുടെ ഹരജി.