Connect with us

National

ലൈംഗികാതിക്രമ കേസില്‍ മൊഴി മാറ്റുന്ന പരാതിക്കാരിയെ വിചാരണ ചെയ്യണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെ വിചാരണ ചെയ്യാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ അടിസ്ഥാനമാക്കി ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളെ ശിക്ഷിക്കാമെന്നും പരമോന്നത കോടതി വ്യക്തമാക്കി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

ക്രിമിനല്‍ വിചാരണകള്‍ സത്യം തേടിയുള്ള അന്വേഷണമാണ്. അതീവ ഗൗരവമുള്ള കേസുകളെ മൊഴിമാറ്റി അട്ടിമറിക്കുന്നത് കോടതിക്ക് നോക്കിനില്‍ക്കാനാവില്ലെന്നും സത്യം പുറത്ത് കൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും വേണമെന്നും ബഞ്ച് പറഞ്ഞു. ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരി മൊഴിമാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവെച്ചു.