Connect with us

Kerala

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; തിരൂരില്‍ പതിനഞ്ചുകാരിയെ കുത്തിക്കൊന്നു

Published

|

Last Updated

തിരൂര്‍: തൃക്കണ്ടിയൂര്‍ വിഷുപ്പാടത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പതിനഞ്ചുകാരി കുത്തേറ്റു മരിച്ചു. ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശി സാതി ബീവിയുടെ മകള്‍ ഷമീനാ ഖാത്തൂറാണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ വെര്‍ദമാന്‍ സ്വദേശി സാദത്ത് ഹുസൈനാ (21)ണ് ബാലികയെ കുത്തിക്കൊന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി തിരൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വാടക കെട്ടിടത്തില്‍ കഴിയുന്ന കുട്ടിയെ കൂടെ താമസിക്കുന്ന യുവാവ് കുത്തുകയായിരുന്നു. കുത്തേറ്റ പെണ്‍കുട്ടിയെയും കുടുംബത്തെയും പശ്ചിമബംഗാളില്‍ വെച്ച് സാദത്തിന് പരിചയമുണ്ട്. നാട്ടില്‍ വെച്ച് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായും യുവാവ് പോലീസിനോടു പറഞ്ഞു. പെണ്‍കുട്ടിയും മാതാവും തിരൂരില്‍ വീട്ടുവേലക്ക് നില്‍ക്കുകയാണ്. പിതാവും ഇവരോടൊപ്പം വാടക വീട്ടിലാണ് താമസം. സാദത്ത് വിവിധ ജോലിനോക്കിയിരുന്നതായി പോലീസ് പറഞ്ഞു.

നിരവധി തവണ പെണ്‍കുട്ടിയോട് സാദത്ത് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി തുടര്‍ച്ചയായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് പ്രകോപിതനായ സാദത്ത് കുട്ടിയെ വീടിന്റെ അടുക്കളയില്‍ വെച്ച് കുത്തിയത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാലുകള്‍ക്കും നെഞ്ചിനും കുത്തേറ്റിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest