Connect with us

National

കശ്മീരില്‍ മൂന്നിടങ്ങളില്‍ ഏറ്റുമുട്ടല്‍; അഞ്ച് തീവ്രവാദികള്‍ പിടിയില്‍

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്നിടങ്ങളില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ശ്രീനഗറിലെ നൂര്‍ബഗ്, അനന്ത്‌നാഗ് ജില്ലയിലെ ദൂരു ശഹബാദ്, ബുദ്ഗാമിലെ ചദൂര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഇവിടങ്ങളില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

നൂര്‍ബഗില്‍ രണ്ട് തീവ്രവാദികളേയും ചദൂരയില്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന മൂന്ന് തീവ്രവാദികളേയും പിടികൂടിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി നൂര്‍ബഗിലും ദൂരു ഷഹബാദിലും ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്.

അതേസമയം, ചൊവ്വാഴ്ച കശ്മീരിലെ സോപാറയില്‍ സൈന്യം വധിച്ച രണ്ട് തീവ്രവാദികളില്‍ ഒരാള്‍ ലശ്കര്‍ ഇ തൊയ്യിബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ആണെന്ന് തിരിച്ചറിഞ്ഞു. പാകിസ്ഥാന്‍ പൗരന്മായ ഇയാളാണ് ഉത്തര കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചതെന്ന് സൈന്യം കണ്ടെത്തിയിട്ടുണ്ട് ഇയാള്‍ അബൂ മാസ് എന്നാണ് അറിയപ്പെട്ടിരുന്നത്. അബ്ദുല്‍ മജീദ് മിര്‍ എന്ന സമീര്‍ ആണ് കൊല്ലപ്പെട്ട രണ്ടാമന്‍.