Connect with us

Kerala

കിടപ്പറരംഗങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണംതട്ടല്‍; യുവതി അറസ്റ്റില്‍

Published

|

Last Updated

തളിപ്പറമ്പ്: ഹണിട്രാപ്പ് കേസില്‍ യുവതി പിടിയിലായി. കിടപ്പറരംഗങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തില്‍പ്പെട്ട യുവതിയെയാണ് കാസര്‍കോട്ടെ ആഡംബര ഫഌറ്റില്‍ വെച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ. കെ ദിനേശനും സംഘവും പിടികൂടിയത്. കാസര്‍കോട് കളിയങ്ങാട് കുഡ്‌ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്‌സിലെ എം ഹഷിദ എന്ന സമീറയാണ്(32) പിടിയിലായത്.
ഈ കേസിലെ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയിലും കാസര്‍കോടുമുള്ള നിരവധി പേരെ പെണ്‍കെണിയില്‍ കുരുക്കി പ്രതികള്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങള്‍ താറുമാറാകുന്നതിനാലും മാനഹാനി ഭയന്നുമാണ് പലരും പരാതിയുമായി രംഗത്ത് വരാതിരുന്നത്. ഉന്നതന്‍മാരെ പെണ്‍കെണിയില്‍ കുടുക്കാനായി കൂട്ടുനിന്ന കുറ്റത്തിനാണ് ഹഷിദയെ പ്രതി ചേര്‍ത്തിട്ടുള്ളത്.

നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇവരുടെ വലയില്‍ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌ക്കരന്‍ (62), മുസ്തഫ, വയനാട് സ്വദേശികളായ അബ്ദുല്ല, അന്‍വര്‍ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. 2017 ഡിസംബറില്‍ മുസ്തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ വെച്ച് വിവാഹം ചെയ്ത് തരാമെന്ന് പ്രലോഭിപ്പിച്ച് ഒരു സ്ത്രീയോടൊപ്പം ഫോട്ടോ എടുപ്പിക്കുകയും ആ ഫോട്ടോ കാണിച്ച് 1.80 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്

ഇന്നലെ അറസ്റ്റിലായ ഹഷിദ ബി എം എസ് നേതാവായ യുവാവിനെ വിവാഹം ചെയ്ത് അയാളുടെ കൂടെയാണ് ഫഌറ്റില്‍ ആഡംബര ജീവിതം നയിച്ചുവരുന്നതെന്ന് പോലീസ് പറഞ്ഞു. ചുഴലിയിലെ കെ പി ഇര്‍ഷാദ് (20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ് (22), ചൊറുക്കള വെള്ളാരംപാറയിലെ ടി മുസ്തഫ (65), നെടിയേങ്ങ നെല്ലിക്കുന്നിലെ പി എസ് അമല്‍ദേവ് (21) എന്നിവരെയാണ് കഴിഞ്ഞ ആഗസ്ത് 24 ന് തളിപ്പറമ്പ് എസ് ഐ. കെ ദിനേശന്‍ അറസ്റ്റ് ചെയ്തത്.

ചപ്പാരപ്പടവിലെ പ്രദേശിക നേതാവ ്അബ്ദുല്‍ ജലീല്‍, മന്നയിലെ അലി എന്നിവരെ കിടപ്പറ രംഗങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ട സംഭവത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ബ്ലാളാക്ക് മെയില്‍ ചെയ്ത് സമ്പാദിക്കുന്ന പണം വന്‍ നഗരങ്ങളിലെ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ധൂര്‍ത്തടിച്ച് ജീവിക്കുകയാണ് സംഘത്തിന്റെ രീതി. തളിപ്പറമ്പ് ഡി വൈ എസ് പി. കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ ജെ വിനോയി, എസ് ഐ. കെ ദിനേശന്‍, ഡി വൈ എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, കെ വി രമേശന്‍, സീനിയര്‍ സി പി ഒ അബ്ദുറൗഫ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Latest