Connect with us

International

നവാസ് ശരീഫ് വീണ്ടും ജയിലിലേക്ക്

Published

|

Last Updated

ലണ്ടന്‍: ഭാര്യ ഖുല്‍സൂം നവാസിന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യം കിട്ടിയ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ജിയിലിലേക്ക് മടങ്ങുന്നു. ജാമ്യം അനുവദിച്ച സമയം തീര്‍ന്നതോടെയാണ് അദ്ദേഹം വീണ്ടും റാവല്‍പിണ്ടിയിലെ ജയിലിലേക്ക് തിരികെ പോകുന്നത്. അര്‍ബുദ രോഗത്തിന് മാസങ്ങളായി ചികിത്സയിലായിരുന്ന 68 കാരിയായ ഖുല്‍സൂം നവാസ് രണ്ടാഴ്ച മുമ്പ് അന്തരിച്ചിരുന്നു.

നവാസ് ശരീഫിന് പുറമെ, മകള്‍ മറിയമിനും മരുമകന്‍ മുഹമ്മദ് സഫ്ദാറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ജാമ്യാവധിയും അവസാനിച്ചിട്ടുണ്ട്. അഴിമതി കേസില്‍ റാവല്‍പിണ്ടിയിലെ ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ് മൂന്ന് പേരും. കനത്ത സുരക്ഷയാണ് പോലീസ് ഇവര്‍ക്ക് ഒരുക്കിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഖബറടക്ക ചടങ്ങുകള്‍.

ലാഹോറില്‍ നിന്ന് ഇവരുടെ മൃതദേഹം പാക്കിസ്ഥാനിലേക്ക് എത്തിച്ചിരുന്നു. 1971ലാണ് നവാസ് ശരീഫ് കുല്‍സൂമിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. മറിയം, അസ്മ, ഹസന്‍, ഹുസൈന്‍.

Latest