Connect with us

National

200 രൂപ മോഷ്ടിച്ചുവെന്ന് ; പത്ത് വയസുകാരനെ തലകീഴായി തൂക്കി ക്രൂര മര്‍ദനം

Published

|

Last Updated

കൊല്‍ക്കത്ത: 200 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് പത്ത് വയസുകാരനെ കടയുടമയും സുഹ്യത്തുക്കളും തലകീഴായി തൂക്കി ക്രൂരമായി മര്‍ദിച്ചു. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് ഈ ക്രൂരക്യത്യം അരങ്ങേറിയത്. അന്തര്‍ദ്വീപ് ഗ്രാമത്തിലെ സോഫികുല്‍ ഇസ്ലാം എന്ന കടയുടമയാണ് കുട്ടി പണം മോഷ്ടിച്ചുവെന്നാരോപിച്ച് ക്രൂര മര്‍ദനം നടത്തിയത്.

കുട്ടിയെ തലകീഴായി തൂക്കിയ ശേഷം വടി ഉപയോഗിച്ച് അടിച്ചും മര്‍ദിച്ചും ആയിരുന്നു പീഡനം. ഈ ദ്യശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തിരിക്കുകയാണ്. കുട്ടി മോഷ്ടിച്ചതിന് തെളിവില്ലെന്ന് പോലീസ് പറഞ്ഞു.തന്റെ മകനെ ആക്രമിച്ചവരെ ശിക്ഷിക്കണമെന്ന് കുട്ടിയുടെ പിതാവ് സന്‍വാര്‍ ഷെയ്ഖ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് ്‌റസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.

Latest