Connect with us

Kerala

മലബാര്‍ സിമന്റ്‌സ് അഴിമതി: മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീനയും മരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Published

|

Last Updated

പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. വ്യക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

2011ല്‍ ശശീന്ദ്രനേയും രണ്ട് മക്കളേയും വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മലബാര്‍ സിമന്റ്‌സ് അഴിമതിയും ശശീന്ദ്രന്റേയും മക്കളുടേയും ദുരൂഹ മരണവും സിബിഐ ആന്വേഷിച്ചുവരികയാണ്. കേസിലെ പ്രധാന സാക്ഷിയായിരുന്നു് മരിച്ച ടീന. ശശീന്ദ്രനും മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലബാര്‍ സിമന്റ്‌സ്ിലെ കരാറുകാരനായ വി എം രാധാക്യഷ്ണനെ 2013ല്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ സുപ്രാധന ഫയലുകള്‍ അടുത്തിടെ ഹൈക്കോടതിയില്‍നിന്നും കാണാതായിരുന്നു.

Latest