Connect with us

Kerala

മുഖ്യമന്ത്രി ജയലില്‍ 20 പ്രതികളുമായി കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ചക്ക് അനുവാദം ലഭിച്ചവരില്‍ ടിപി കേസ് പ്രതികളും

Published

|

Last Updated

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുള്‍പ്പെടെ 20 പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ ടി പി വധക്കേസ് പ്രതികളായ കെസി രാമചന്ദ്രന്‍, ടികെ രജീഷ് എന്നിവര്‍ മുഖ്യമന്ത്രിക്കു നിവേദനവും നല്‍കി. ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വല്‍സന്‍ പനോളി എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാരായ കെ.കെ. രാഗേഷ്, പി.കെ. ശ്രീമതി, ജയില്‍ മേധാവി ആര്‍. ശ്രീലേഖ എന്നിവരും മുറിയിലുണ്ടായിരുന്നു. ടിപി കേസിലെ മറ്റൊരു പ്രതിയായ പി.കെ. കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല.രാവിലെ ഒന്‍പതരയ്ക്കാണു ജയിലിലെ ചടങ്ങ് വച്ചിരുന്നതെങ്കിലും തടവുകാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ഒന്‍പതിനു ജയിലിലെത്തി.

സ്വന്തം മണ്ഡലത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ കെ.എം. ഷാജി എംഎല്‍എ പങ്കെടുത്തിരുന്നില്ല . മണ്ഡലത്തിലെ ചടങ്ങില്‍ ഉദ്ഘാടകന്‍ മന്ത്രിയെങ്കില്‍ എംഎല്‍എയെ അധ്യക്ഷനാക്കണമെന്നാണു പ്രോട്ടോക്കോള്‍. എന്നാല്‍ പരിപാടിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൂടി ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ അധ്യക്ഷനാക്കുകയും ഷാജിയെ മുഖ്യാതിഥിയാക്കുകയുമായിരുന്നു. വരാന്‍ കഴിയില്ലെന്ന് എംഎല്‍എ അറിയിച്ചിരുന്നില്ലെന്നും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്ഡ് ഓഫ് അയിരുന്നെന്നുമാണു ജയില്‍ അധികൃതരുടെ വിശദീകരണം.

Latest