Connect with us

Kerala

റേഡിയോ ജോക്കിയുടെ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി

Published

|

Last Updated

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി. അടൂരില്‍ ഉപേക്ഷിച്ച നിലയിലാണ് സ്വിഫ്റ്റ് കാര്‍ കണ്ടെത്തിയത്. കായംകുളം സ്വദേശിയുടെ പേരിലുള്ളതാണ് വാഹനം. ഇവര്‍ വാഹനം വാടകക്ക് നല്‍കിയതാണ്.

ഓച്ചിറ കായംകുളം കേന്ദ്രമായുള്ള ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന് കിട്ടിയ വിവരം. കണ്ടെടുത്ത വാഹനം പോലീസ് ഫോറന്‍സിക് പരിശോധനക്കയക്കും. ക്വട്ടേഷന്‍ സംഘത്തിന് വാഹനം തരപ്പെടുത്തിക്കൊടുത്ത മൂന്ന് പേര്‍ നേരത്തെ പിടിയിലായിരുന്നു.

രാജേഷ് വിദേശത്തു ജോലി ചെയ്യവെ ആലപ്പുഴ സ്വദേശിയായ വിവാഹിതയായ സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. രാജേഷുമായുള്ള ബന്ധത്തിന്റെ പേരില്‍ സ്ത്രീയുടെ കുടുംബ ബന്ധം വേര്‍പിരിയാന്‍ ഇടയായി. സ്ത്രീയും ഭര്‍ത്താവും വിദേശത്തു നടത്തിവന്ന ബിസിനസ് പൊളിയുകയും ചെയ്തു. ഈ വിരോധത്തിന്റെ പേരില്‍ വിദേശത്തുനിന്നും ആരോ നല്‍കിയ ക്വട്ടേഷനാണ് രാജേഷിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.