Connect with us

National

ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ എത്തിക്കാന്‍ വൈകി; കൊറിയര്‍ ജീവനക്കാരനെ യുവതിയും സഹോദരനും കുത്തിപ്പരുക്കേല്‍പ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ എത്തിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് കൊറിയര്‍ ജീവനക്കാരനെ യുവതി കുത്തിപ്പരുക്കേല്‍പ്പിച്ചു. 30കാരിയായ യുവതിയും സഹോദരനും ചേര്‍ന്നാണ് തിവാരി എന്ന കൊറിയര്‍ ജീവനക്കാരനെ ആക്രമിച്ചത്.

നിരവധി തവണ കുത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനും ഇവര്‍ ശ്രമിച്ചു. സംഭവത്തില്‍ ഡല്‍ഹി സ്വദേശികളായ കമല്‍ ദ്വീപ് , സഹോദരന്‍ ജിതേന്ദ്രര്‍ സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അക്രമത്തില്‍ പരുക്കേറ്റ തിവാരിയെ പുറത്ത് ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സഹോദരങ്ങള്‍ പോലീസ് പിടിയിലാകുന്നത്. പതിനൊന്നായിരം രൂപയുടെ ഫോണ്‍ വീട്ടിലെത്തിക്കാന്‍ വൈകിയെന്നാരോപിച്ചാണ് സഹോരങ്ങളുടെ അക്രമം. പരുക്കേറ്റ തിവാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.