Connect with us

National

പശ്ചിമ ബംഗാളില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മുര്‍ഷിദാബാദ് ജില്ലയിലെ ദളാത്താബാദില്‍ ജലാങ്കി നദിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയം ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നതായി രക്ഷപ്പെട്ടയാള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 50 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കുറേയാളുകള്‍ നീന്തി കരക്കെത്തി.

ദോംകല്ലില്‍ നിന്ന് മുര്‍ഷിദാബാദിലേക്ക് പോകുകയായിരുന്ന ബസ് രാവിലെ 8.30 ഓടെയാണ് അപകടത്തില്‍ പെട്ടത്. അപകടവിവരം അറിഞ്ഞ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. പോലീസ് എത്താന്‍ വൈകിയെന്നാരോപിച്ച് പ്രകോപിതരായ ജനക്കൂട്ടം പോലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് ജനക്കൂട്ടത്തിന് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതവും പ്രയോഗിച്ചു.

Latest