Connect with us

Eranakulam

നാല് വയസ്സുകാരിയുടെ കൊലപാതകം: അമ്മയുടെ കാമുകന് വധശിക്ഷ

Published

|

Last Updated

കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസ്സുകാരിയെ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. അമ്മ റാണി, രഞ്ജിത്തിന്റെ സുഹൃത്ത് ബേസില്‍ എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞദിവസം രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസില്‍ ശിക്ഷ വിധിക്കാന്‍ നിശ്ചയിച്ച ദിവസമായിരുന്നു സംഭവം. പ്രതി ചികിത്സയിലായതിനാല്‍ ഹാജരാക്കാനാകില്ലെന്ന് കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. എല്‍കെജി വിദ്യാര്‍ഥിനിയായ അക്‌സയാണ് കൊല്ലപ്പെട്ടത്. റാണി ഭര്‍ത്താവുമായി പിരിഞ്ഞ് ചോറ്റാനിക്കരയില്‍ കാമുകനൊപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ മകളൊരു തടസ്സമായി തോന്നിയതാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലീസ് കേസ്.

Latest