Connect with us

Ongoing News

തീവ്രവാദവും ഭരണകൂട ഭീകരതയും മനുഷ്യാവകാശത്തിന്റെ അന്തകര്‍: മന്ത്രി കടന്നപ്പള്ളി

Published

|

Last Updated

മര്‍കസ് നഗര്‍: മനുഷ്യാവകാശം മാത്രമല്ല ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതാകുന്ന സാഹചര്യത്തില്‍ മാനവികതയുടെ കാവലാളാകണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവിച്ചു. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തീവ്രവാദവും ഭരണ കൂട ഭീകരതയും മനുഷ്യാവകാശങ്ങളുടെ അന്തകരാണെന്നും മന്ത്രി പറഞ്ഞു.

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യന്‍ ദേശീയത.എല്ലാ മതങ്ങളും ഒന്നിച്ച പോരാടിയാണ് സ്വാതന്ത്യം നേടിയെടുത്തത്. മുഹമ്മദലി ജിന്ന ദ്വിരാഷ്ട്രവാദം ഉയര്‍ത്തിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ മുസ് ലിം പണ്ഡിതര്‍ തയ്യാറായി. എന്നാല്‍ ഇന്ന് വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഭരണഘടനയെ പോലും കാറ്റില്‍ പറത്തുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തന്റെയും രാജ്യത്തിന്റെയും സാമൂഹ്യമായ ജീവിതത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ് മര്‍കസ് എന്ന് മന്ത്രി പറഞ്ഞു. സാംസകാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും സാന്ത്വന മേഖലയിലും പ്രശംസാര്‍ഹമായ പുണ്യ കര്‍മ്മങ്ങളാണ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ മര്‍കസ് നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.പി.അബൂബക്കര്‍ മുസ് ലീയാര്‍ പട്ടുവം അധ്യക്ഷനായിരുന്നു.മനുഷ്യവകാശം , അര്‍ഥവും വ്യാപ്തിയും എന്ന വിഷയം ഡോ.സെബ്സ്റ്റ്‌യന്‍ പോളും മതവും മനുഷ്യാവകാശവും ബശീര്‍ ഫൈസി വെണ്ണക്കോടും അവതരിപ്പിച്ചു.ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫ,അംഗം അഡ്വ.ടി.വി.ഫൈസല്‍ വിശിഷ്ടാതിഥികളായിരുന്നു.സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സ്വാഗതവും അഡ്വ.മുസ്തഫ സഖാഫി നന്ദിയും പറഞ്ഞു. ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മോഡറേറ്ററായിരുന്നു.അഡ്വ.അബ്ദുല്‍ മജീദ് എറണാകുളം,അഡ്വ.ബി.വി.മുഹമ്മദ് റാഫി,അഡ്വ.ടി.കെ.ഹസന്‍,അഡ്വ.കരീം ഇടുക്കി,അഡ്വ.സ്വാബിര്‍ സഖാഫി സംസാരിച്ചു.