Connect with us

Gulf

വിമാന സര്‍വീസുകളുടെ താളംതെറ്റല്‍ തുടര്‍കഥ

Published

|

Last Updated

ദുബൈ: ഗള്‍ഫ് മേഖലയില്‍ അനുഭവപ്പെട്ട കനത്ത പുകമഞ്ഞു മിക്കയിടങ്ങളിലും വിമാന സര്‍വീസുകളുടെ താളം തെറ്റിക്കുന്നു. കേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ട് .കരിപ്പൂരില്‍ വിവിധ വിമാനക്കമ്പനികളുടെ നാലു സര്‍വീസുകളാണ് തിങ്കളാഴ്ച മണിക്കൂറുകള്‍ വൈകിയത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് -ദമാം, ജെറ്റ് എയര്‍വേയ്സിന്റെ കോഴിക്കോട്-ദമാം, സ്പൈസ് ജെറ്റിന്റെ കോഴിക്കോട്-ദുബൈ, എയര്‍ ഇന്ത്യയുടെ കോഴിക്കോട്-റാസ് അല്‍ ഖൈമ സര്‍വീസുകളാണ് മണിക്കൂറുകള്‍ വൈകിയത്.
ഞായറാഴ്ച രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദമാം വിമാനം തിങ്കളാഴ്ച രാവിലെ 6.30നാണ് കോഴിക്കോട് വിട്ടത്. ഞായറാഴ്ചയിലെ ജെറ്റ് എയര്‍ സര്‍വീസ് തിങ്കളാഴ്ച രാവിലെ ആറിനും തിങ്കളാഴ്ച പുലര്‍ച്ചെ 1.25നുള്ള സ്പൈസ് ജറ്റ് വിമാനം രാവിലെ 5.30-നുമാണ് കോഴിക്കോട്ടുനിന്നും പറന്നുയര്‍ന്നത്.

തിങ്കളാഴ്ചരാവിലെ 10.40നുള്ള എയര്‍ ഇന്ത്യ റാസ് അല്‍ ഖൈമ വിമാനം വൈകീട്ട് 5.40നാണ് കോഴിക്കോടു വിട്ടത്. ഡല്‍ഹിയിലെ മൂടല്‍മഞ്ഞാണ് വിമാനത്തെ ബാധിച്ചത്. നിരവധി യാത്രക്കാരാണ് മൂടല്‍മഞ്ഞുമൂലം ബഹ്‌റൈന്‍, ദമാം മേഖലകളില്‍ കുടുങ്ങിയത്.