Connect with us

National

കാലിത്തീറ്റ കുംഭകോണം: ലാലുവിന്റെ ശിക്ഷ നാളെ

Published

|

Last Updated

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. കേസില്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസായ ഈ കേസില്‍ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുക.

ദിയോഗര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 34 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ പതിനൊന്ന് പേര്‍ വിചാരണാ കാലയളവിനിടെ മരിച്ചു. ഒരാളെ മാപ്പുസാക്ഷിയായി സിബിഐ അംഗീകരിച്ചു. ലാലുവിനെ കൂടാതെ രാഷ്ട്രീയ നേതാക്കളായ ജഗദീഷ് ശര്‍മ, ആര്‍ കെ റാണ എന്നിവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ലാലുപ്രസാദ് യാദവും ജഗന്നാഥ മിശ്രയും 2013ല്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിലാണ് ലാലുപ്രസാദ് പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്.

Latest