Connect with us

International

അമേരിക്കയിലെ സ്ഥാനപതിയെ ഫലസ്തീന്‍ തിരികെവിളിച്ചു

Published

|

Last Updated

ജറുസലം: ജറുസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ സ്ഥാനപതിയെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു. അമേരിക്കയിലെ സ്ഥാനപതിയായ ഹുസാം സൊലോതിനെ കൂടിയാലോചനകള്‍ക്കായാണ് തിരികെ വിളിച്ചതെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികി പറഞ്ഞു.

അമേരിക്കയുടെ ഒരു സമാധാന പദ്ധതിയും അംഗീകരിക്കില്ലെന്നും ജറുസലം ഫലസ്തീന്റെ ശാശ്വത തലസ്ഥാനമാണെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.

അമേരിക്കന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ച ഫലസ്തീന്റെ നടപടിയെ തുടര്‍ന്ന് ഗാസാ മുനമ്പില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമാക്കിയുള്ള ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 13 ഫലസ്തീന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതല്‍പേരും മരിച്ചത് ഇസ്‌റാഈല്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ്.