Kerala
മാസപ്പിറവി ദൃശ്യമായി; മീലാദ് ശരീഫ് വെള്ളിയാഴ്ച; ഇനി പ്രവാചകാനുരാഗത്തിന്റെ ദിനങ്ങള്‍
കോഴിക്കോട്: പ്രവാചകാനുരാഗത്തിന്റെ വസന്തം പെയ്തിറങ്ങുന്ന വിശുദ്ധ റബീഉല്‍ അവ്വല്‍ മാസം പിറന്നു. മണ്ണിലും വിണ്ണിലും ഇനി പ്രവാചക പ്രേമത്തിന്റെ ശീലുകള്‍ ഉയരും. പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ ജന്മമാസത്തെ അത്യാഹ്ളാദപൂർവമാണ് മുസ്ലിം ലോകം എതിരേൽക്കുന്നത്.
സഫര്‍ 29 ഞായറാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് മീലാദുശരീഫ് (റബീഉല്‍ അവ്വല്‍ 12) ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കര്‍മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.
റബീഉൽ അവ്വൽ പിറന്നതോടെ വീടുകളിലും പള്ളികളിലും മൗലിദിൻെറ ഇൗരടികൾ സജീവമാകും. പള്ളികളു മദ്റസകളും കേന്ദ്രീകരിച്ച് നടക്കുന്ന മൗലിദ് പരായണ സദസ്സുകളിൽ നിരവധി പേർ പങ്കെടുക്കും. പ്രവാചകാനുരാഗ സദസ്സുകളും ഇൗ മാസത്തിൽ സജീവമാകും.