Connect with us

Kerala

രാജീവിന്റെ കൊലപാതകം ആദ്യ നാല് പ്രതികള്‍ക്ക് സംഭവിച്ച കൈയബദ്ധമെന്ന് ഉദയഭാനു

Published

|

Last Updated

തൃശൂര്‍: ചാലക്കുടി രാജീവിന്റെ കൊലപാതകം ആദ്യത്തെ നാല് പ്രതികള്‍ക്ക് സംഭവിച്ച കൈബദ്ധമാണെന്ന് പ്രതി അഡ്വ. സി പി ഉദയഭാനുവിന്റെ മൊഴി. രാജീവുമായി ഭൂമി ഇടപാടുകളുണ്ടായിരുന്നു. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ രാജീവന്റെ സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതിനായി ചക്കര ജോണിക്കും രഞ്ജിത്തിനും ക്വട്ടേഷന്‍ നല്‍കി. കൊലപാതകം നടത്തിയത് ആദ്യ നാല് പ്രതികളാണ്. കൊലപ്പെടുത്താന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ല. അവര്‍ക്ക് നിയമോപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉദയഭാനു മൊഴി നല്‍കി.

എന്നാല്‍, ഈ വാദങ്ങള്‍ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഉദയഭാനു ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. 120 ചോദ്യങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ രാത്രി തൃപ്പുണിത്തുറയില്‍നിന്ന് അറസ്റ്റുചെയ്ത ഉദയഭാനുവിനെ ചാലക്കുടി ഡിവൈഎസ്പി ഓഫീലാണ് ചോദ്യം ചെയ്യുന്നത്. ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.

Latest