Connect with us

National

 ഡല്‍ഹി ഉപതിരഞ്ഞെടുപ്പില്‍ വന്‍ വിജയവുമായി ആം ആദ്മി പാര്‍ട്ടി

Published

|

Last Updated

ദില്ലി: ഉപതെരഞ്ഞെടുപ്പിലെ അഭിമാനപ്പോരാട്ടത്തില്‍ ദില്ലിയിലെ ഭവാന മണ്ഡലം നിലനിര്‍ത്തി മുഖം രക്ഷിച്ച് ആംആദ്മി പാര്‍ട്ടി. ബിജെപിയാണ് രണ്ടാംസ്ഥാനത്ത്. ഗോവയിലെ പനാജിയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ജയിച്ചപ്പോള്‍ വാല്‍പോയ് മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് ബിജെപി തിരിച്ച് പിടിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി നാല് നിയമസഭ സീറ്റുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. ദില്ലി രജൗരി ഗാര്‍ഡന്‍ ഉപതെരഞ്ഞെടുപ്പിലേയും മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേയും തിരിച്ചടിയുടെ ക്ഷീണം മാറ്റാനിറങ്ങിയ ആംആദ്മി പാര്‍ട്ടി ഭവാന മണ്ഡലം നിലനിര്‍ത്തി. എംഎല്‍എ സ്ഥാനവും ആംആദ്മി പാര്‍ട്ടി അംഗത്വവും രാജിവച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കാനിറങ്ങിയ വേദ്പ്രകാശിനെ 24052 വോട്ടിന് ആം ആദ്മി പാര്‍ട്ടിയിലെ രാംചന്ദര്‍ പിന്നിലാക്കി.

അക്കൗണ്ട് തുറക്കാന്‍ മൂന്ന് തവണ എംഎല്‍എ ആയിരുന്ന സുരേന്ദര്‍ കുമാറിനെ ഇറക്കിയെങ്കിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തിലൊതുങ്ങി. ഇരട്ടപ്പദവി വിഷയത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാര്‍ അയോഗ്യത ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഭവനായിലെ ജയം കെജ്‌രിവാളിന് ആശ്വാസമാവും. ഗോവയിലെ രണ്ട് സീറ്റിലും ബിജെപി വിജയിച്ചു. പനാജിയില്‍ 4803 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മണ്ഡലം നിലനിര്‍ത്തി.

 

Latest