Connect with us

National

ഡാര്‍ജലിങ്ങില്‍ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ

Published

|

Last Updated

ഗാങ്‌ടോക്: പോലീസിന്റെ വെടിയുണ്ടയേറ്റ് പ്രവര്‍ത്തകന്‍ മരിച്ചു എന്നാരോപിച്ച് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ശനിയാഴ്ച്ച ഡാര്‍ജലിങ്ങില്‍ നടത്തിയ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. പോലീസ് ഔട്ട് പോസ്റ്റിനു നേരെയും സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ സൈന്യത്തെ വിന്യസിച്ചു. ഒരു മാസക്കാലമായി മേഖല സംഘര്‍ഷഭരിതമാണ്.

ഡാര്‍ജിലിങ്ങിലെ സൊനാഡയില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് ടാസി ഭൂട്ടിയ എന്ന 30കാരന്‍ കൊല്ലപ്പെട്ടത്. അന്നേ ദിവസം തന്നെയാണ് ഗൂര്‍ഖാ ജനമുക്തി പ്രവര്‍ത്തകര്‍ നിരവധി വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്.മരുന്ന വാങ്ങാനുള്ള യാത്രാ മധ്യേ പോലീസ് ടാസി ഭൂട്ടിയയെ വെടിവെയ്ക്കുകയായിരുന്നു എന്ന പരാതിയുമായി കുടുംബാംഗങ്ങള്‍ പോലീസിനെ സമീപിച്ചു.എന്നാല്‍ പോലീസ് ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

യുവാവ് കൊല്ലപ്പെട്ടത് പോലീസിന്റെ വെടിവെയ്പിലാണെന്നാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ ആരോപണം. യുവാവിന്റെ മൃതദേഹവും വഹിച്ച് പ്രതിഷേധക്കാര്‍ റാലി സംഘടിപ്പിച്ചു. പ്രതിഷേധങ്ങള്‍ അക്രമാസക്തമായി.പ്രതിഷേധക്കാര്‍ ഡാര്‍ജിലിങ്ങിന്റെ പൈതൃക സ്വത്തായ ഹിമാലയന്‍ ടോയ് ട്രെയിന്‍ സ്‌റ്റേഷനു വരെ തീയിട്ടു. സര്‍ക്കാര്‍ വാഹനങ്ങളും ഓഫീസുകളും വരെ പ്രതിഷേധക്കാര്‍ തീയിട്ടു നശിപ്പിച്ചു. പോലീസ് തണ്ണീര്‍വാതകം പ്രതിഷേധക്കാര്‍ക്കെതിരെ പ്രയോഗിച്ചു.സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരാത്തത് പരിഗണിച്ചാണ് സൈന്യത്തെ മേഖലയില്‍ വിന്യസിച്ചത്.

Latest