Connect with us

Kerala

ജനനേന്ദ്രിയം മുറിച്ച കേസ്: യുവതി ഇന്നും കോടതിയില്‍ ഹാജരായില്ല

Published

|

Last Updated

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നുണ പരിശോധന വേണമെന്ന പോലീസിന്റെ ആവശ്യത്തില്‍ നിലപാട് അറിയിക്കാന്‍ യുവതി തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഇന്നും എത്തിയില്ല. കഴിഞ്ഞ തവണ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് യുവതിക്ക് കോടതി രണ്ടാമതും നോട്ടീസ് അയക്കുകയായിരുന്നു. ഇനി ഒരു തവണ കൂടി ഹാജരാകാതിരുന്നാല്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കുമെന്ന് കോടതി യുവതിക്ക് അന്ത്യശാസനം നല്‍കി.കേസുമായി ബന്ധപ്പെട്ട യുവതിനിരന്തരം മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് നുണപരിശോധന വേണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. പീഡന ശ്രമത്തിനിടെതാനാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു യുവതി ആദ്യം മൊഴി നല്‍കിയത്. പിന്നീട് മൊഴി മാറ്റിയ യുവതി തന്റെ കാമുകനായിരുന്ന അയ്യപ്പദാസിന്റെ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും പറഞ്ഞിരുന്നു.