Connect with us

Kerala

ലോ അക്കാദമി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി

Published

|

Last Updated

തിരുവനന്തപുരം: ലോ അക്കാദമി മാനേജ്‌മെന്റ് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് വിദ്യാര്‍ഥികളുടെ പരാതി. നോട്ട് അസാധുവാക്കലിന് ശേഷം വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ചതെന്ന വ്യാജേന കോടികള്‍ എക്കൗണ്ടില്‍ നിക്ഷേപിച്ചതായാണ് പരാതി.

കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി പേരൂര്‍ക്കട സഹകരണ ബാങ്കില്‍ ആരംഭിച്ച രണ്ട് എക്കൗണ്ടുകളിലാണ് ലോ അക്കാദമി കള്ളപ്പണം നിക്ഷേപിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. സഹകരണ ബാങ്കില്‍ നവംബര്‍ 16ന് ആരംഭിച്ച ഗോള്‍ഡന്‍ ജൂബിലി സെലിബ്രേഷന്‍ എന്ന പേരില്‍ ആരംഭിച്ച എക്കൗണ്ടില്‍ 75 ലക്ഷത്തോളം രൂപയാണ് അക്കാദമി നിക്ഷേപിച്ചിരിക്കുന്നത്. ജൂബില ആഘോഷത്തിനായി സ്ഥാപനത്തിലെ 937 വിദ്യാര്‍ഥികളില്‍ നിന്ന് 8000 രൂപവീതം പിരിച്ച തുകയാണ് ഇതെന്നാണ് ലോ അക്കാദമി പറയുന്നത്.

വിദ്യാര്‍ഥികളുടെ പേരെഴുതി 8000 രൂപ വീതം പിരിച്ചതായി കാണിച്ച് ഒരു രജിസ്റ്ററും അക്കാദമി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ജൂബിലി ആഘോഷത്തിനായി തങ്ങള്‍ പണം നല്‍കിയിട്ടില്ലെന്ന് രജിസ്റ്ററില്‍ പേരുള്ള വിദ്യാര്‍ഥികള്‍ തന്നെ പറയുന്നു.