Connect with us

Gulf

കുവൈത്തിൽ സ്വകാര്യവത്കരണത്തിനെതിരെ പെട്രോളിയം ജീവനക്കാരുടെ പ്രതിഷേധം.

Published

|

Last Updated

കുവൈത്ത് സിറ്റി: പെട്രോളിയം സെക്ടറിൽ സ്വകാര്യ വൽക്കരണം കൊണ്ടുവരാനുള്ള   കുവൈത്ത് പെട്രോളിയം മന്ത്രി ഡോ. ഇസാം  അൽ മർസൂക്കിന്റെ  നയത്തിനെതിരെ കുവൈത്ത് ഓയിൽ കമ്പനി (KOC)ജീവനക്കാരുടെ യൂണിയൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
യൂണിയന്റെ അഹമ്മദി ഓഫീസിൽ ചേർന്ന സംഗമത്തിൽ തൊഴിലാളി യൂണിയൻ നേതാക്കൾക്ക് പുറമെ  എം പി മാരായ ഖാലിദ് അൽ ഉതൈബി, നായിഫ് അൽ മിർദാസ്, ഫൈസൽ അൽകന്തരി എന്നിവരും സംബന്ധിച്ചു. സ്വകാര്യ വൽക്കരണ വിഷയത്തിൽ കുവൈത്തും മറ്റു രാജ്യങ്ങളും വ്യത്യസ്ഥമാണെന്നു പറഞ്ഞ എം പിമാർ , കുവൈത്തിന് എണ്ണ വരുമാനമല്ലാത്ത മറ്റൊന്നും ഇല്ല എന്ന് മന്ത്രി മനസ്സിലാക്കണമെന്നും, സ്വകാര്യ വൽക്കരണവുമായി മുന്നോട്ട് പോവാനാണ് പരിപാടിയെങ്കിൽ , പാർലമെന്റിൽ മന്ത്രിക്കെതിരെ  ഗ്രില്ലിങ് അടക്കമുള്ള നീക്കങ്ങൾക്കു മടിക്കില്ലെന്നും  ഓർമ്മപ്പെടുത്തി.
അതേസമയം,, എണ്ണ  പര്യവേക്ഷണവിഭാഗവും  ഉത്പാദന  മേഖലയും സ്വകാര്യ വൽക്കരിക്കാൻ പദ്ധതിയില്ലെന്ന്  പെട്രോളിയം  മന്ത്രി ഇസാം അൽ മർസൂഖ് വ്യക്തമാക്കി.
എന്നാൽ, റിഫൈനറി, പെട്രോ-കെമിക്കൽ  മേഖല തുടങ്ങിയവയിൽ 2020 യോടെ 120 ബില്ലിൻ ദീനാറിന്റെ വികസനപ്രവർത്തനങ്ങൾ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് വെളിപ്പെടുത്തിയ മന്ത്രി, ഇത്രയും ഭീമമായ മൂലധന നിക്ഷേപത്തിന് നിലവിലെ സാമ്പത്തിക സ്ഥിതിയിൽ സർക്കാരിന് കഴിയില്ലെന്നും,, അതിനാൽ   സ്വകാര്യ മൂലധന നിക്ഷേപം  സ്വീകരിക്കലല്ലാതെ സർക്കാരിന്റെ മുന്നിൽ വേറെ വഴിയില്ലെന്നും പറഞ്ഞു.
സ്വകാര്യ നിക്ഷേപം സ്വീകരിച്ചില്ലെങ്കിൽ   വികസന സാധ്യതകൾ വേണ്ടെന്നു വെക്കേണ്ടി വരും അത്, പെട്രോളിയം മേഖലയിലെ നമ്മുടെ വളർച്ചയെയും, സാധ്യതയേയും  സാരമായി ബാധിക്കുകയും ചെയ്യും  ഒരു സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിൽ  ഇസാം അൽ മർസൂഖ് വ്യക്തമാക്കി.

Latest