Gulf
നിരോധിത മരുന്ന്; 60 ഇന്ത്യക്കാർ ദമ്മാം ജയിലിൽ
ദമ്മാം: സഊദിയിൽ നിരോധിച്ച നാർകോട്ടിക് ഘടകങ്ങളടങ്ങിയ മരുന്നു കൊണ്ട് വന്നതിന്റെ പേരിൽ വിമാനത്താവളത്തിൽ പിടിക്കപെട്ട 60 ൽപരം ഇന്ത്യക്കാർ ദമ്മാം ജയിലുണ്ടെന്ന് ജയിൽ മോചിതനായ വെങ്കിടേഷ് മൂർത്തി പറഞ്ഞു.
പലരും മറ്റുള്ളവർക്കു വേണ്ടിയാണ് മരുന്നു കൊണ്ട് വന്ന്
പിടിക്കപ്പെട്ട് 40 ദിവസത്തിനകം ചികിത്സാർത്ഥമാണ് എന്നു തെളിയിക്കുന്ന രേഖകൾ ജനറൽ ഇൻവെസ്റ്റിഗേഷൻ ആന്റ് പ്രോസിക്യൂഷൻ വകുപ്പിനു സമർപിച്ചിരിക്കണം. അല്ലാത്ത പക്ഷം കോടതിയിലേക്കു കേസ് കൈമാറുകയും തടവു ശിക്ഷക്കു വിധേയമാവേണ്ടി വരികയും ചെയ്യുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. നാർകോട്ടിക് ഘടകങ്ങളടങ്ങിയ മരുന്നു കൊണ്ട് വരുന്നവർ അംഗീകൃത ആശുപത്രികളിൽ അംഗീകൃത ഡോക്ടർമാരുടെ കീഴിൽ ചികിത്സിക്കുന്നവരാണെന് ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, മെഡിക്കൽ റിപ്പോർട്ട്,ചികിത്സ രേഖകൾ, കൈവശം വെച്ചിരിക്കണമെന്ന്് സൗദി ഫുഡ് ആന്റ് ഡ്രഗ്സ് വ്യക്തമാക്കുന്നു. രേഖക്കു ആറുമാസത്തിൽ കുറയാത്ത കാലാവധിവേണം. ഹജ്ജിനു വരുന്നവർ ഇത്തരം മരുന്നു കൊണ്ട് പോവുന്നുവെങ്കിൽ ഹജ്ജ് മിഷനിൽ നിന്ന് മുൻ കൂട്ടി അനുവാദം നേടിയിരിക്കണം. മരുന്നിന്റെ അളവ് അവ ഉപയോഗ ,ക്രമം ബാക്കി വരുന്ന മരുന്നിന്റെ വിവരം എല്ലാം ബന്ധപ്പെട്ട വരെ അറിയിക്കണമെന്ന് വ്യസ്ഥയുണ്ട്.
പിടിക്കപ്പെട്ട് 40 ദിവസത്തിനകം ചികിത്സാർത്ഥമാണ് എന്നു തെളിയിക്കുന്ന രേഖകൾ ജനറൽ ഇൻവെസ്റ്റിഗേഷൻ ആന്റ് പ്രോസിക്യൂഷൻ വകുപ്പിനു സമർപിച്ചിരിക്കണം. അല്ലാത്ത പക്ഷം കോടതിയിലേക്കു കേസ് കൈമാറുകയും തടവു ശിക്ഷക്കു വിധേയമാവേണ്ടി വരികയും ചെയ്യുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. നാർകോട്ടിക് ഘടകങ്ങളടങ്ങിയ മരുന്നു കൊണ്ട് വരുന്നവർ അംഗീകൃത ആശുപത്രികളിൽ അംഗീകൃത ഡോക്ടർമാരുടെ കീഴിൽ ചികിത്സിക്കുന്നവരാണെന്
മേൽപറയപ്പെട്ട രേഖകളില്ലാതെ പിടിക്കപെട്ടാൽ മോചിപ്പിക്കപെടാൻ ഏറെ കടമ്പകളാണുള്ളത്. മെഡിക്കൽ സർട്ടിഫിക്കറ്റ്, മരുന്നിലടങ്ങിയ ഘടകങ്ങൾ വ്യക്തമാക്കുന്ന ഡോക്ടറിൽ നിന്നുള്ള രേഖ, ഇന്ത്യൻ വിദേശ മന്ത്രാലത്തിൽ നിന്ന് അറ്റസ് റ്റ് ചെയ്യുകയും അറബിയിലേക്കു തർജമ ചെയ്ത ശേഷം റിയാദിലെ എംബസിയിൽ നിന്ന് കൂടി അറ്റസ്റ്റേഷൻ നേടണം. തുടർന്ന് ഇന്ത്യൻ എംബസിയിൽ നിന്നും പിന്നീട് വിദേശ മന്ത്രാലയത്തിനു കീഴിലുള്ള ശാഖയിൽ നിന്നും അറ്റസ്റ്റേഷൻ നേടി കേസ് അന്വേഷണം നടത്തുന്ന സൗദി ജനറൽ ഇൻവെസ്റ്റിഗേഷൻ ആന്റ് പ്രോസിക്യൂഷനു സമർപിക്കണം.
---- facebook comment plugin here -----