Connect with us

Ongoing News

പ്രധാനാധ്യാപിക വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി

Published

|

Last Updated

പാലക്കാട്: അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക കരണത്തടിച്ചതായി പരാതി.
അടിയേറ്റു കര്‍ണപടത്തിനും പല്ലിനും ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ സെന്റ് സെബാസ്റ്റ്യന്‍ സീനിയര്‍ ബേസിക് സ്‌കൂളിലെ വിദ്യാര്‍ഥിയും പുതുശേരി കൊളയക്കോട് പുതുശേരി ശ്രീനിവാസന്റെ മകനുമായ ആനന്ദ് ശ്രീനിവാസനാണ്, സ്‌കൂളിലെ പ്രധാനധ്യാപികയുടെ അടിയേറ്റ് ജില്ലാശുപത്രിയിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികില്‍സയിലുളളത്. അധ്യാപികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലവകാശ സംരക്ഷണകമ്മീഷന് പിതാവ് പരാതി നല്‍കിയിട്ടുണ്ട്.
ടൗണ്‍സൗത്ത് പോലീസ് കേസെടുത്തു. സ്‌കൂളിലെ അനധികൃത പിരിവിനെതിരെയും പി ടി എ ഫണ്ട് വിനിയോഗത്തിനെതിരെയും പുതുശേരി ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നുവത്രെ.ഇതിന്റെ പ്രതികാരമായാണ് യാതൊരു കാരണവുമില്ലാതെ മകനെ മര്‍ദ്ദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്‌കുളില്‍ അച്ചടക്കരഹിതമായി പെരുമാറിയതാണ്മര്‍ദ്ദിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
മര്‍ദനത്തില്‍ പ്രതിഷേധിച്ച് സാാമൂഹ്യസാംസ്‌ക്കാരിക സംഘടനകള്‍ തിങ്കളാഴ്ച സ്‌കൂളിനുമുന്നില്‍ ഉപവാസസമരം നടത്തും. കുറ്റക്കാരിയായ പ്രധാനാധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കുന്നതുവരെ പ്രക്ഷോ‘ങ്ങള്‍ തുടരുമെന്ന് പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് കടുന്തിരുത്തി അറിയിച്ചു.