Connect with us

National

മുംബൈയില്‍ പാലം തകര്‍ന്ന് കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ മഹാഡില്‍ സാവിത്രിനദിക്ക് കുറുകെയുള്ള പാലം കനത്തമഴയിലും കുത്തൊഴുക്കിലും തകര്‍ന്ന് കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നദിയില്‍ വീണ് ഒലിച്ചുപോയ രണ്ട് ബസുകളില്‍ ഒന്നിന്റെ ഡ്രൈവറുടേയും ഒരു സ്ത്രീയുടേയും മൃതദേഹങ്ങളാണ് കിട്ടിയത്.

അപകടം നന്ന സ്ഥലത്ത് നിന്ന് 100 കിലോമീറ്റര്‍ അകലെ അഞ്ചരളി ഗ്രാമത്തില്‍ നിന്നാണ് ഡ്രൈവര്‍ എസ്എസ് കാബ്ലിയുടെ മൃതദേഹം കണ്ടെടുത്തത്. സ്ത്രീയുടെ മൃതദേഹം കിട്ടിയത് 15 കിലോമീറ്റര്‍ അകലെനിന്നാണ്.

മുംബൈയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. മുംബൈ-ഗോവ ദേശീയപാതയില്‍ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പണിത പാലമാണ് തകര്‍ന്നത്. രണ്ട് ബസുകളും നാല് കാറുകളുമാണ് കാണാതായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു.