Connect with us

Sports

യൂറോ കപ്പ്: ഇംഗ്ലണ്ട് മുന്നോട്ട്‌

Published

|

Last Updated

ലെന്‍സ് അഗ്ലോ: ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലൂടെ വെയ്ല്‍സിനെ കീഴടക്കിയ ഇംഗ്ലണ്ട് യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇംഗ്ലീഷ് പടയുടെ ജയം.
അധികസമയത്തിന്റെ ഒന്നാം മിനുട്ടില്‍ ഡാനിയല്‍ സ്റ്റുറിഡ്ജ് ആണ് വിജയ ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ റഷ്യയോട് സമനില വഴങ്ങിയ ഇംഗ്ലണ്ടിന് വെയ്ല്‍സിനെതിരെ ജയിക്കേണ്ടത് അനിവാര്യമായിരുന്നു.
എന്നാല്‍, 42ാം മിനുട്ടില്‍ ഗാരെത് ബെയ്‌ലിന്റെ തകര്‍പ്പന്‍ ഫ്രീക്ക് കിക്ക് ഗോളിലൂടെ വെയ്ല്‍സാണ് മത്സരത്തില്‍ ആദ്യം സ്‌കോര്‍ ചെയ്തത്. പോസ്റ്റിന് വളരെ അകലെ നിന്നെടുത്ത കിക്ക് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഹാര്‍ടിന്റെ കൈയില്‍ തട്ടി പോസ്റ്റില്‍ കയറി. റഹീം സ്റ്റര്‍ലിംഗിനും പകരം സ്റ്റുറിഡ്ജിനെയും ഹാരി കെയ്‌ന് പകരം വാര്‍ഡിയെയും രണ്ടാം പകുതിയില്‍ ഇറക്കിയ ഇംഗ്ലണ്ടിന്റെ നീക്കം ഫലം കണ്ടു. ഇവരുടെ വരവോടെ ടീം കരുത്താര്‍ജിച്ചു.
56ാം മിനുട്ടില്‍ ജാമി വാര്‍ഡിയിലുടെ ഇംഗ്ലണ്ട് സമനില പിടിച്ചു. പിന്നീട് വെയ്ല്‍സ് പ്രതിരോധം ശക്തമാക്കിയെങ്കിലും അവസാന നിമിഷം സ്റ്റുറിഡ്ജ് നേടിയ ഗോളില്‍ അവര്‍ വിജയം കൈപ്പിടിയിലൊതുക്കി. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ട് സ്ലോവാക്യയെ നേരിടും. റഷ്യയാണ് വെയ്ല്‍സിന്റെ എതിരാളികള്‍.