Connect with us

Sports

സച്ചിന്റെ മകന്റെ സെലക്ഷന്‍ ന്യായീകരിച്ച് പ്രണവിന്റെ പിതാവ്

Published

|

Last Updated

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്റെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദം അനാവശ്യമെന്ന് പ്രണവിന്റെ പിതാവ് പ്രശാന്ത്. പശ്ചിമ മേഖലാ അണ്ടര്‍ 16 ക്രിക്കറ്റ് ടീം സെലക്ഷനില്‍ പുകള്‍പെറ്റ പ്രകടനം കാഴ്ചവെച്ച പ്രണവിനെ ഒഴിവാക്കി സച്ചിന്റെ മകനെ തിരുകിക്കയറ്റി എന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു വന്ന വിമര്‍ശനം. എന്നാല്‍, വസ്തുത അറിയാതെയാണ് സോഷ്യല്‍മീഡിയ ചര്‍ച്ച പുരോഗമിക്കുന്നതെന്ന് പ്രശാന്ത് പറഞ്ഞു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍ 16 ടീമില്‍ നിന്നാണ് പശ്ചിമമേഖല ടീമിനെ കണ്ടെത്തിയത്. അര്‍ജുന്‍ ആള്‍ റൗണ്ടര്‍ എന്ന നിലയില്‍ ടീമില്‍ ഇടം പിടിക്കുകയായിരുന്നു. ഈ സെലക്ഷന്‍ നേരത്തെ തന്നെ നടന്നതാണ്. അതിന് ശേഷമാണ് തന്റെ മകന്‍ ഇന്നിംഗ്‌സില്‍ 1009 റണ്‍സിന്റെ റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ചതെന്നും പ്രശാന്ത് ചൂണ്ടിക്കാണിച്ചു. പ്രണവും അര്‍ജുനും അണ്ടര്‍ 19 ക്യാമ്പില്‍ ഒരുമിച്ചു കളിച്ചവരാണ്. നല്ല സൗഹൃദമാണവരുടേത്. അര്‍ജുന്റെ കഴിവിന് തന്നെയാണ് സെലക്ടര്‍മാര്‍ മാര്‍ക്കിട്ടിരിക്കുന്നതെന്ന് പ്രശാന്ത് പറഞ്ഞു.
പ്രണവും പിതാവ് പ്രശാന്തും

Latest