Connect with us

Kerala

ഹജ്ജിന്റെ മറവില്‍ തട്ടിപ്പ്: ഒന്നാം പ്രതി പിടിയില്‍

Published

|

Last Updated

പെരുമ്പാവൂര്‍: ഹജ്ജ്- ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ നാല്‍വര്‍ സംഘത്തിലെ ഒന്നാം പ്രതിയെ പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി വിളിക്കോട് പയ്യമ്പിള്ളി പി ഇസ്മാഈലി(41)നെയാണ് ആലുവ സി ഐ. ടി ബി വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. 2015ലെ ഹജ്ജിന് 12 പേരെ കൊണ്ടുപോകാമെന്ന് പറഞ്ഞ് പെരുമ്പാവൂരില്‍ ട്രാവല്‍സ് നടത്തിയിരുന്ന കന്തറ സ്വദേശി മുയ്ക്കല്‍ വീട്ടില്‍ എംഎ അശ്‌റഫില്‍ നിന്ന് 27,29,000 രൂപ പ്രതികള്‍ വാങ്ങിയ ശേഷം മുങ്ങുകയായിരുന്നുവെന്നാണ് കേസ്. അശ്‌റഫ് ആലുവ ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇസ്മാഈലിനെ പിടികൂടിയത്. എറണാകുളം പള്ളിമുക്കില്‍ ഫോക്കസ് എന്ന പേരില്‍ ട്രാവല്‍സ് നടത്തിവരികയായിരുന്നു പ്രതി. കൂട്ടുപ്രതികള്‍ വിവിധയിടങ്ങളില്‍ ട്രാവല്‍സ് നടത്തിവരുന്നരാണെന്നും ഇവര്‍ മറ്റ് ജില്ലകളിലും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Latest