Connect with us

Kerala

ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

Published

|

Last Updated

പുനലൂര്‍: ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ മലയാളി മരിച്ചു. പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വതി കോട്ടേജില്‍ എന്‍ ശശി (64) ആണ് മരിച്ചത്. ശശിയോടൊപ്പം മറ്റു രണ്ട് പേരും കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ മുസാംബിക് ഹിമായിയോയിലാണ് ആക്രമണം നടന്നത്. താമസസ്ഥലത്ത് ശനിയാഴ്ച രാവിലെയുണ്ടായ കവര്‍ച്ച ശ്രമത്തിനിടെയാണ് ആക്രമണം.

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ആസ്ഥാനമായ വാസ്‌കോസ് കമ്പനി ലിമിറ്റഡിന്റെ പ്രൊജക്ട് മാനേജരായിരുന്നു ശശി. കമ്പനിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി അംഗവും ജലവിഭവ വകുപ്പ് മുന്‍ റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ചീഫ് എന്‍ജിനീയറുമായിരുന്നു.