Connect with us

International

കാന്‍സര്‍ ബാധിച്ച് യുവതി മരിച്ചു; ജോണ്‍സണ്‍ കമ്പനിക്ക് 720 ലക്ഷം ഡോളര്‍ പിഴ

Published

|

Last Updated

ബര്‍ക്കിങ്ഹാം: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച യുവതി കാന്‍സര്‍ ബാധിച്ച് മരിച്ചെന്ന കേസില്‍ കമ്പനിക്ക് 720 ലക്ഷം ഡോളര്‍ കോടതി പിഴ വിധിച്ചു. വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പനങ്ങള്‍ ഉപയോഗിച്ച ബര്‍ക്കിങ്ഹാം സ്വദേശിനിയായ ജാക്കി ഫോക്ക്‌സ് എന്ന യുവതിയാണ് മരിച്ചത്. മരണകാരണം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പന്നങ്ങളുടെ സ്ഥിരമായ ഉപയോഗമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

720 ലക്ഷം ഡോളര്‍ കമ്പനി പിഴയായി അടക്കുന്നതിനോടൊപ്പം 10 മില്ല്യണ്‍ ഡോളര്‍ ഫോക്‌സിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സമാനമായ പരാതികള്‍ കമ്പനിക്കെതിരെ ഇതിന് മുമ്പും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്രയും ശക്തമായ വിധി ആദ്യമായാണ്.

Latest